വയനാട്ടുകാരുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിച്ച് രാഹുൽ ഗാന്ധി.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നേതാക്കളുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. കിഡ്‌നി, ലിവര്‍ സംബന്ധമായ അസുഖങ്ങളടക്കമുളള രോഗികള്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായത് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
മണ്ഡലത്തിലെ ആയിരം രോഗികളെ താന്‍ സഹായിക്കാമെന്ന് അന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്യുകയുണ്ടായി. ഇതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ആണ് രാഹുല്‍ ഗാന്ധി ഇടപെട്ട് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവാക്കിയാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.
താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലുളള ചികിത്സകള്‍ക്കും സന്ധി രോഗങ്ങളുടെ ചികിത്സയ്ക്കുമാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ഉപകാരപ്പെടുക. ഇത്തരം ചികിത്സകള്‍ക്ക് വയനാടിന് പുറത്ത് പോകേണ്ട ആവശ്യം ഇനി രോഗികള്‍ക്കുണ്ടാകില്ല. ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ഉപയോഗം കൊവിഡ് കാലത്തിന് ശേഷം മാത്രമേ ആരംഭിക്കൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിനേഷ് കുമാര്‍ വ്യക്തമാക്കി.