ലോക മൂലം അതിർത്തി കടക്കാനാവാതെ വന്നതോടെ ചികിത്സ ലഭിക്കാതെ ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മയാണ് (27) മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ ചികിത്സയ്ക്കായി അതിർത്തി കടക്കാൻ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഇതേത്തുടർന്ന് യുവതി മരിക്കുകയായിരുന്നു.
ഗർഭിണിയായ യുവതിയെ മാംഗ്ലൂര് ആശുപത്രിയിലാണ് ചികിത്സ കിട്ടുന്നത്. ഞായറാഴ്ച വൈകിട്ടോടെ വേദന കലശലായതോടെ കുമ്പളയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനെ തുടർന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി മരിച്ചത്. ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ജീവനും രക്ഷിക്കാനായില്ല.