തിരുവനന്തപുരം: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സംഘര്‍ഷത്തിന്റെ സ്പോൺസർ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരനാണെന്ന് എംഎല്‍എ പി.സി.ജോര്‍ജ്. മധ്യസ്ഥ ചര്‍ച്ചയ്ക്കുപോയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപമാനകരമാണ്. ഗവ.പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ കെ.എം.മാണിയുടെ ദത്തുപുത്രനാണ്. ധനേഷിനെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍നിന്നു നേരത്തെ പുറത്താക്കിയതാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പൊതുസ്ഥലത്തു സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഗവ. പ്ലീഡറെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതോടെയാണ് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഹൈക്കോടതിക്കു മുന്നില്‍ തുടങ്ങിയ സംഘര്‍ഷം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലേക്കും വ്യാപിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റിരുന്നു.
മോഹന്‍ലാലുമായി പിരിയുന്നു? ആന്റണി പെരുമ്പാവൂർ പറയുന്നത് ഇതാണ്
ക്യാൻസർ ഉണ്ടാക്കുന്നതും തടയുന്നതുമായ 6 ഭക്ഷണങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: