കാസർഗോഡ്: KSRTC യുടെ കാസർഗോഡ് ഡിപ്പോയിൽ പ്രേത ബാധയെന്നു ആരോപിച്ച് ഒരു വിഭാഗം ജീവനക്കാർ നടത്തിയ ഒഴിപ്പിക്കൽ പൂജ വിവാദമാകുന്നു. കഴിഞ്ഞ മാസം 22 നു രാത്രിയാണ് ഒഴിപ്പിക്കൽ പൂജ നടന്നത്. അടിക്കടി ഉണ്ടാകുന്ന ബസ് അപകടങ്ങൾ പ്രേത ബാധയാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പൂജ നടത്തിയത്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ സാന്നിധ്യത്തിലാണ് പൂജ നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്‌തിയുടെ കൈവശം ഇരുന്നിരുന്ന ഭൂമി ആയതിനാല്‍ ഇവിടെ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന ജ്യോത്സ്യന്റെ വാക്കുകളെ തുടര്‍ന്നായിരുന്നു പൂജ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ജീവനക്കാർ കുടുങ്ങുമെന്ന നിലയിലാണ്. എന്നാൽ നടത്തിയത് ബാധ ഒഴിപ്പിക്കൽ പൂജയല്ലെന്നും എല്ലാ വർഷവും നടത്താറുള്ള ആയുധ പൂജ മാത്രമാണ് നടത്തിയത് എന്നുമാണ് ksrtc എം ഡി ആന്റണി രാജു പറയുന്നത്.
അപകടങ്ങൾക്കു കാരണം പ്രേതം ! KSRTC കാസർഗോഡ് ഡിപ്പോയിൽ പ്രേതബാധ ഒഴിപ്പിക്കൽ പൂജ
RELATED ARTICLES