ആലപ്പുഴ: കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പി യും തമ്മിലാണ് പ്രധാന മത്സരമെന്നും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബംഗാളില്‍ എഴുന്നേറ്റുനില്‍ക്കാന്‍ സി.പി.എം കോണ്‍ഗ്രസിന്‍െറ കൈപിടിച്ച സ്ഥിതി അറിയാമല്ളോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പിയുടെ പിന്തുണ വാങ്ങുന്നതിനെക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫ് സ്ഥനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ജില്ലയുടെ വിവധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍െറ മാനസികാവസ്ഥയിലാണ് സി.പി.എം യു.ഡി.എഫിനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയ സി.പി.എം യു.ഡി.എഫിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് എതിരാക്കാമെന്നത് ഇത്തവണ വ്യാമോഹം മാത്രമാണ്. എല്ലാത്തവണയും മാറുന്നതുപോലെ ഇത്തവണ ഭരണമാറ്റമുണ്ടാകില്ല. യു.ഡി.എഫിന്‍െറ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യ മന്ത്രി പറഞ്ഞു .
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: