ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ കാര്‍ കല്ലിനിടിച്ച് തകര്‍ക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. ആലുവ സ്വദേശിയും കവിയൂർ പൊന്നമ്മയുടെ മുൻ ഡ്രൈവറുമായിരുന്ന ജിതീഷ് (35), സുഹൃത്ത് രവി (39) എന്നിവരാണ് വഞ്ചിയൂര്‍ പോലീസിന്റെ അറസ്റ്റിലായത്. തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള സ്വകാര്യ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോഴാണ് താരത്തിന്റെ കാര്‍ തകര്‍ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് ജിതീഷിനെ ഡ്രൈവര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ജിതീഷ് കവിയൂര്‍ പൊന്നമ്മയുടെ ഷൂട്ടിങ് സ്ഥലങ്ങളിലും അവര്‍ താമസിക്കുന്ന ഹോട്ടലുകളിലുമെത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു.
ശനിയാഴ്ച കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ജിതീഷും രവിയും ചേര്‍ന്നു കല്ലുകൊണ്ടിടിച്ച് തകര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മ തന്റെ വാഹനം നശിപ്പിച്ചതും നിരന്തരം ശല്യപ്പെടുത്തുന്നുവെന്നതും ചൂണ്ടിക്കാണിച്ച് വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊല്ലത്ത് പിടിയിലായ ഫേസ്ബുക്ക് കമിതാക്കൾ നടത്തിയ വിക്രിയകൾ നാണിപ്പിക്കുന്നത് !
നിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: