കൊച്ചി: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിന്റെ ഭാര്യ ഗീതയെയും സഹോരൻ കെ.കെ ജോഷിയെയും വിജിലൻസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു. ബാങ്ക് ലോക്കറിൽ നിന്നും സ്വർണം മാറ്റിയതിെൻറ വിശദാംശങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഗീതയെ ചോദ്യം ചെയ്തത്. വിജിലൻസ് പരിശോധനയിൽ ബാബുവിെൻറയും ഭാര്യയുടെ ജോയിൻറ് അക്കൗണ്ടിലുള്ള ലോക്കറുകൾ കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. രണ്ടു മാസം മുമ്പ് ഗീത ബാങ്കിലെത്തി ലോക്കർ പരിശോധിച്ചതിെൻറ സി.സി ടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഗീതയെ ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാണ് ബാബുവിെൻറ സഹോദരൻ കെ.കെ ജോഷിയെ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ആ ബാലാൽസംഗത്തിനു ശേഷം ഞാൻ വിതുമ്പി കരഞ്ഞുപോയി; നടി തപ്‌സി പറയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: