അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക് എന്ന ചിത്രത്തിൽ ബലാൽസംഗ രംഗത്തിൽ അഭിനയിച്ചത്തിന്റെ അനുഭവം പങ്കു വയ്ക്കുകയാണ് തപ്‌സി പന്നു. അമിതാഭ് ബച്ചനും തപ്‌സി പന്നുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് തപ്‌സി എത്തുന്നത്. തപ്‌സി പറയുന്നു:
”ബലാത്സംഗ ഭീതിയില്‍ നിന്ന് സ്ത്രീ എന്ന് മോചിതയാകുന്നുവോ അന്നേ അവള്‍ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുന്നുള്ളൂ എന്ന് തപ്‌സി പറയുന്നു. പാതിരാത്രി ഒരു പെണ്ണ് ഒറ്റയ്ക്ക് സഞ്ചരിച്ച് നിശ്ചിത സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മാത്രമേ പെണ്ണുങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്രം കിട്ടിയതായി അംഗീകരിയ്ക്കാനാവൂ. പിങ്ക് എന്ന ചിത്രത്തില്‍ ബലാത്സംഗ രംഗത്ത് അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളുടെ വേദന ഞാന്‍ അനുഭവിച്ചു, മനസ്സിലാക്കി. അന്ന് രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിതുമ്പി കരയുന്നുണ്ടായിരുന്നു. ഉടനെ സംവിധായകരും മറ്റും വന്നിട്ട് ഇത് സിനിമയാണെന്നും, വിഷമിക്കേണ്ട എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. സ്ത്രീകളെ ബഹുമാനിക്കണം. പിങ്ക് കാണുന്നവര്‍ ബലാത്സംഗത്തിന് ഇരയായ ഒരു പെണ്ണിന്റെ വേദന മനസ്സിലാക്കും. ഈ സിനിമമൂലം 80 ശതമാനം ബലാത്സംഗം കുറഞ്ഞു കിട്ടുമെന്ന് കരുതുന്നു” തപ്‌സി പറഞ്ഞു.
മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്; പോലീസ് ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com