എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിവാദ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആര് അന്വേഷിക്കുമെന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് പിണറായി പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശശീന്ദ്രനെതിരായ ആരോപണത്തിൽ ഏതു രീതിയിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കാനായിരുന്നു കൂടിക്കാഴ്ച.
എ.കെ. ശശീന്ദ്രനെതിരെ സ്ത്രീയുടെ രേഖാമൂലം പരാതിയില്ലാതെ അന്വേഷണത്തിനു സാധിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. തന്നെ കുടുക്കിയതായി ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്തുവന്നത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് ഇതു പുറത്തുവിട്ടത്. കണ്ണൂർ സ്വദേശിയായ വിധവയോടുള്ള സംഭാഷണമെന്നാണു ചാനൽ അറിയിച്ചത്.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: