തിരുവനന്തപുരം: താനുൾപ്പെട്ട സംഘം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രാദേശിക സിപിഐഎം നേതാവുമായ ജയന്തന്‍. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ല. യുവതി ആവശ്യപ്പെട്ട 15 ലക്ഷം രൂപ നല്‍കാത്തതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നും ഈ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ജയന്തന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ പക്കല്‍ എത്തിച്ചപ്പോള്‍ സംഭവം ഉണ്ടായിട്ടില്ല എന്നാണ് യുവതി മൊഴി നല്‍കിയത്. അങ്ങനെ ആ കേസ് അവിടെ അവസാനിച്ചതായിരുന്നു. അതിനുശേഷം തന്നെ വിളിച്ച് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ജയന്തന്‍ പറഞ്ഞു.
കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: