കണ്ണൂർ: സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി.പി.എം ആഹ്വനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട് എന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കണ്ണൂരും മാഹിയും ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും ഓടുന്നുണ്ട്.
കൂത്തുപറമ്പ് പാതിരിയാട് സി.പി.എം ലോക്കൽ കമ്മറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ് ഇന്നലെ വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് ആരോപണം. പാതിരിയാട് സി.പി.എം –ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു.അതേസമയം തുടര്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. അക്രമ സാധ്യതയുള്ള സ്ഥലങ്ങള്‍ കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലാണ്.
ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: