അടിമാലിയിൽ ആദിവാസികളുടെ ഭൂമിയിലെ കുടിലുകള്‍ക്ക് അജ്‌ഞാത സംഘം രാത്രിയില്‍ തീയിടുകയും ആദിവാസികളെ ആക്രമിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തില്‍ പരുക്കേറ്റതായി ആരോപിച്ച് നാല് ആദിവാസികള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ പടിക്കപ്പ് സ്വദേശികളായ ജര്‍മ്മന്‍ പൊന്നപ്പന്‍ (61), ബിജു (38), ഭാര്യ വിമല (30), വിമലയുടെ പിതൃസഹോദരി ഉദയകാളി (60) എന്നിവരാണ് ആശുപത്രിയിലുള്ളത്. രണ്ടു വീടുകളാണ് ഞായറാഴ്‌ച രാത്രിയില്‍ കത്തി നശിച്ചത്. രണ്ടു കുടിലുകള്‍ കത്തിച്ച സംഭവത്തില്‍ ആദിവാസികളുടെ മൊഴിയനുസരിച്ച് പടിക്കപ്പ് കുളങ്ങരക്കുടിയില്‍ ബോബന്‍, കണ്ടാലറിയാവുന്ന 20 ആളുകള്‍ എന്നിവര്‍ക്കെതിരേ അടിമാലി പോലീസ് കേസെടുത്തു.
വനമേഖലയോടു ചേര്‍ന്ന് ജര്‍മ്മന്‍ പൊന്നപ്പന്റെ സഹോദരന്‍ പരമുവിന് സര്‍ക്കാരില്‍ നിന്നും നല്‍കിയ ഭൂമി സംബന്ധിച്ചുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പൊന്നപ്പന്റെ സഹോദരനില്‍ നിന്നും വിലകൊടുത്തു വാങ്ങിയ ഭൂമി വര്‍ഷങ്ങളായി ബോബന്‍ കൈവശം വച്ച് കൃഷിചെയ്‌തു വരികയായിരുന്നു. ഇതിനിടെ ജര്‍മ്മന്‍ തങ്കപ്പനും ഏതാനും ആദിവാസികളും വനത്തിനുള്ളില്‍ താമസം തുടങ്ങിയതോടെ നേര്യമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇവരെ ഇവിടെ നിന്നും കുടിയൊഴിപ്പിച്ചു. ഇതോടെ തങ്ങള്‍ക്ക് താമസിക്കാന്‍ ഭൂമിയില്ലെന്നും തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരികെ പിടിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് പൊന്നപ്പന്‍ വനപാലകരെ സമീപിച്ചു. തുടര്‍ന്ന് സെപ്‌തംബര്‍ 22-ന് നേര്യമംഗലം റേഞ്ച് ഓഫീസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം മുന്‍കൈയെടുത്ത് ബോബന്റെ കൈവശമിരുന്ന സ്‌ഥലം തിരികെ പിടിച്ച് ആദിവാസികള്‍ക്ക് കുടില്‍ കെട്ടാന്‍ സഹായിച്ചിരുന്നു. ഈ കുടിലുകളാണ് അഗ്നിക്കിരയായത്. പുലര്‍ച്ചെ തങ്ങളുടെ കുടിലിലെത്തി ബോബന്‍ ആക്രമിച്ചതായുള്ള സ്‌ത്രീകളുടെ പരാതിയില്‍ മറ്റൊരു കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: