വര്‍ക്കല: പെരുമ്പാവൂരിലെ ജിഷയുടെ മരണം കഴിഞ്ഞ് ആഴ്ച്ചയൊന്നു തികയും മുമ്പേ വീണ്ടും ദളിത് പീഡനം. വർക്കലയിൽ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കാമുകനായ ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലത്സംഗത്തിനിരയാക്കി. വര്‍ക്കലയിലെ ഒരു സ്വകാര്യ നേഴ്‌സിങ്ങ് കേളജ് വിദ്യാര്‍ത്ഥിനിയാണ് ബലാല്‍ത്സംഗത്തിനിരയായത്. വര്‍ക്കല അയന്തി റെയില്‍വേ ട്രാക്കിനു സമീപം ഓട്ടോയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി.
ചൊവ്വാഴ്ച വൈകീട്ട് അയന്തി പാലത്തിന് സമീപം ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ പെണ്‍കുട്ടി ബഹളംവെച്ചു. ഇതുകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവറായ കാമുകന്‍ ഓടി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച കാമുകന്‍ ഓട്ടോയില്‍ പെണ്‍കുട്ടിയുമായി നഗരം ചുറ്റിയിരുന്നു. ഇതിനിടെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴിനല്കിയിട്ടുള്ളത്. അപസ്മാരം ബാധിച്ച് പെണ്‍കുട്ടി അവശയായപ്പോള്‍ കാമുകന്റെ സുഹൃത്തുക്കളും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പൊലീസ് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: