കോഴഞ്ചേരി : പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് തൊടുപുഴ സ്വദേശിയായ യുവതി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് യുവതി ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസില്‍ നിന്ന് ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ മാത്രമേ മുന്നില്‍ വഴിയുള്ളൂവെന്നു യുവതിയും ഭർത്താവും പറയുന്നു.
യുവതി ഫേസ് ബുക്കിൽ സംഭവം വിവരിക്കുന്നത് ഇങ്ങനെ: ചാർജ് തീർന്നതിനെ തുടർന്ന് മൊബൈൽ ചാർജ് ചെയ്യാൻ തൊടുപുഴ ടൗണിലെ മൊബൈൽ ഷോപ്പിൽ ചെന്നപ്പോൾ കടയുടമയായ മധ്യവയസ്കൻ അകത്തേക്ക് വന്നാൽ നിന്നെയും ചാർജ് ചെയ്യാം എന്ന് പറഞ്ഞു തന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ തന്നെയും ഭർത്താവിനെയും ആക്രമികയായിരുന്നു. മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് യുവതി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടെ മൊബൈല്‍ ഷോപ്പുടമയെ കസേരയിൽ ഇരുത്തുകയും തന്നെ നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്ത എസ്സ്.ഐ, ‘പണം മാത്രമല്ല സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര്’ എന്ന് പറഞ്ഞു. കൂടാതെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലൂടെ എസ് ഐ തന്നെ അപമാനിച്ചു. ഇത് ചോദിക്കാന്‍ സ്റ്റേഷനിലെത്തിയ തന്റെ ഭർത്താവിനെ എട്ടോളം പൊലീസുകാർ ചേർന്ന് തല്ലി ചതച്ചെന്നും യുവതി പറയുന്നു.
ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെന്നും, രണ്ട് ദിവസം ഐസിയുവിലായിരുന്നെന്നും യുവതി പറയുന്നു. നീ ഇവിടെ പരാതിയുമായി പോയാലും ഞാൻ തൊടുപുഴ എസ്.ഐ ആയി തന്നെ ഉണ്ടാകും. നിന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ല എന്ന് എസ്.ഐ പറഞ്ഞതായും യുവതി പറയുന്നു.
പൊലീസില്‍ നിന്ന് ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ മാത്രമേ മുന്നില്‍ വഴിയുള്ളൂവെന്നും യുവതി പറയുന്നുണ്ട്. ഇന്ന് മാധ്യമങ്ങളെ കാണാൻ തന്നെ സഹായിക്കണമെന്ന് യുവതി ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. വൻ പിന്തുണയാണ് സോഷ്യൽ മീഡിയ യുവതിക്ക് നൽകുന്നത്. തന്റെ ഭര്‍ത്താവ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയിട്ടും ഒരു നടപടിയും എവിടെ നിന്നും ഉണ്ടായില്ല എന്നും പൈസ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് പോരാന്‍ വിഷമിയ്ക്കുകയാണെന്നും യുവതി ഫേസ്ബുക്കില്‍ എഴുതുന്നു.
എന്നാൽ, പരാതിയുമായി എത്തിയ യുവതിയോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും ഇതിനിടയിൽ സ്റ്റേഷനിലേക്ക് ആക്രോശവുമായി എത്തിയ യുവതിയുടെ ഭർത്താവിനെ ന്യൂറോ സർജറി കഴിഞ്ഞതാണ് എന്ന് പറഞ്ഞതനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പരാതി എഴുതി നൽകാത്തത് കാരണം കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിക്കുന്നു.
വീട്ടിൽ രക്തംപുരണ്ട കാൽപ്പാട് പിന്തുടർന്ന് ചെന്ന യുവാവ് ആ കാഴ്ച കണ്ടു ഞെട്ടി !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: