തിരുവനന്തപുരം: വി.എസ് ബുദ്ധിയില്ലാത്ത കഴുതയെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. കൊട്ടാരക്കരയില്‍ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണയുടെ വിവാദ പരാമര്‍ശം. പിണറായി സിംഹമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഒപ്പമുള്ളവരെയും കൂടെ നടക്കുന്നവരെയും കടിച്ചുകീറുന്ന സിംഹമാണ് പിണറായി. കേരളത്തിന്റെ മുഖ്യമന്ത്രിയായി അത്തരമൊരു സിംഹത്തെ വേണ്ട. കഴുതയെ മുഖ്യമന്ത്രിയാകാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കരുതെന്നും ബിന്ദു കൃഷ്ണ പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍ താന്‍ വി.എസ്സിനെ അധിക്ഷേപിച്ചിട്ടില്ലെന്നും നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറു കഴുതകളെ സിംഹം നയിക്കുന്നതാണെന്ന ജി.സുധാകരന്റെ വാക്കുകളെ താന്‍ പ്രസംഗത്തിലുപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആർക്കെങ്കിലും ഇതിൽ വേദന തോന്നിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും അവർ പിന്നീട് പറഞ്ഞു.