ഫ്രീടൗണ്‍: സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുന്നതിന് പതിനാലുകാരി ശരീരം വില്‍ക്കുന്നു. അമിനാറ്റ എന്ന പെണ്‍കുട്ടിയാണ് താന്‍ വേശ്യാവൃത്തി ചെയ്തു പഠനത്തിന് പണം കണ്ടെത്തുന്നതായി വെളിപ്പെടുത്തിയത്. എബോള രോഗം പിടിമുറുക്കിയ സിയറ ലിയോണില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം 40 യൂറോയെങ്കിലും ചെലവ് വരും. സിയറ ലിയോണിലെ ഭൂരിപക്ഷം പേര്‍ക്കും ഈ തുക വലിയ സാമ്പത്തിക ഭാരമാണ്. താനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പണം കണ്ടെത്താന്‍ വേശ്യാവൃത്തിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അമിനാറ്റ പറഞ്ഞു. ചിലര്‍ ബോധപൂര്‍വം തന്നെ വേശ്യാവൃത്തി തെരഞ്ഞെടുക്കുമ്പോള്‍ മറ്റ് ചിലര്‍ ചതിയിലും വഞ്ചനയിലും അകപ്പെട്ടാണ് ഈ രംഗത്തേക്ക് വരുന്നത്. വേശ്യാവൃത്തിയുടെ ഫലമായി പലരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കുമ്പോള്‍ തന്നെ ഗര്‍ഭിണിയാകുകയും ചെയ്യുന്നുണ്ട്. തന്റെ ദുരനുഭവം ലോകത്തോട് തുറന്നു പറയാന്‍ തയ്യാറായ അമിനാറ്റ തന്നെ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇതേതുടര്‍ന്ന് ഇപ്പോള്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി.
സ്കൂൾ ഫീസടയ്ക്കാൻ 14 കാരി ശരീരം വിൽക്കുന്നു; ഇപ്പോൾ 5 മാസം ഗർഭിണി !
RELATED ARTICLES