ദില്ലി: ഹരിയാന സംഭവത്തില്‍ ദളിത് കുടുംബത്തെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്‌താവനയില്‍ കേന്ദ്രമന്ത്രി വി കെ സിംഗ് ഖേദം പ്രകടിപ്പിച്ചു. ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകള്‍ ചിലരാല്‍ വളച്ചൊടിക്കപ്പെട്ടു. ഫരീദാബാദില്‍ പേരില്‍ ദളിത് കുട്ടികളെ തീയിട്ടു കൊന്ന സംഭവത്തിന്, ആരെങ്കിലും പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണെന്നായിരുന്നു വി കെ സിങ്ങിന്റെ പ്രസ്‌താവന.
വിവാദമായതോടെ സംഭവത്തില്‍ സിംഗ് വിശദീകരണം നല്‍കി. എന്നാല്‍ പ്രതിപക്ഷം ശക്‌തമായ വിമര്‍ശിക്കുകയും വ്യാപകമായി പ്രതിഷേധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ആയിരുന്നു വി കെ സിംഗ് ക്ഷമാപണം നടത്തിയത്. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും സംഭവത്തെ ശക്‌തമായി എതിർക്കുകയും സിംഗ് മാപ്പു പറയണമെന്നും വെക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.