ന്യൂഡൽഹി: ഗോവധ പ്രതിഷേധക്കാരുടെ പെട്രോൾ ബോംബ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ട്രക്ക് കണ്ടക്ടർ ശഹീദ് റസൂൽ ഭട്ടിന്റെ സംസ്കാര ചടങ്ങിനിടെ പ്രതിഷേധം.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ, വിഘടന നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കി. സുരക്ഷ മുൻനിർത്തിയാണ് നടപടി.
കഴിഞ്ഞ മാസം ഒൻപതിനാണ് ശഹീദിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്. 74 ശതമാനം പൊള്ളലേറ്റ ശഹീദ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞ ഉടനെ അദ്ദേഹത്തിന്റെ ഗ്രാമമായ അനന്ത്നാഗ് ജില്ലയിലെ ബാറ്റെങ്ഗുവിൽ കടകളും സ്ഥാപനങ്ങളും അടച്ച നാട്ടുകാർ പ്രതിഷേധ പ്രകടനം ആരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് ശ്രീനഗർ–ജമ്മു ദേശീയപാത അടച്ചു.