കോയമ്പത്തൂർ∙ തൃശൂരില്‍നിന്നു കാണാതായി പിന്നീട് കോയമ്പത്തൂരിൽ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്ത വീട്ടമ്മ ലോലിത(42)യെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. കേസിലെ പ്രതി പിടിയിൽ. തൃശൂർ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടെംപോ ട്രാവലറിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തിയത്. ചേറ്റുപുഴ സ്വദേശിനിയായ ലോലിതയെ ബുധനാഴ്ച രാത്രിയാണു കാണാതായത്. കോയമ്പത്തൂര്‍ പൊള്ളാച്ചി ആര്‍എസ് കനാല്‍ റോഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. കണ്ടെത്തുമ്പോള്‍ ലഹരിയില്‍ അവശ നിലയിലായിരുന്നു. മദ്യം നല്‍കി പീഡിപ്പിച്ചിരുന്നോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.
കൊലപാതകമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. വിഷം നൽകിയും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന നിഗമനത്തിലാണു പൊലീസ്. പിടിയിലായയാൾ ലോലിതയിൽനിന്നു സ്വർണവും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചുവാങ്ങുന്നതിന് ലോലിത ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞു കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണു പൊലീസ് വിലയിരുത്തൽ. മകളെ കാണാനില്ലെന്നു പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങൾക്കു മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു.
നടൻ ജയസൂര്യയുടെ ആദ്യ കാമുകിയെ മെന്റലിസ്റ് കണ്ടുപിടിച്ചു; നടുക്കുന്ന വീഡിയോ !
കേരളത്തിൽ സാത്താൻ സേവകർ വിലസുന്നു ! കൊച്ചി കേന്ദ്രമാക്കി അരങ്ങേറുന്നത് കൊടുംക്രൂരതകൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: