ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ സംശയരോഗത്തെത്തുടര്‍ന്ന് മകളുടെ മുമ്പില്‍വച്ച് ഭര്‍ത്താവ് വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൊല നടത്തിയ ഭര്‍ത്താവ് സംഭവത്തിനുശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കുന്നംകുളം ആനായ്ക്കല്‍ ഗാനിനഗറില്‍ താമസിക്കുന്ന പനങ്ങാട്ട് പ്രതീഷ് ഭാര്യ ജിഷ (35) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവം നേരില്‍ കണ്ട ഷോക്കില്‍ കൗമാരക്കാരിയായ മകള്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലായി. ഭാര്യയുടെ നിലവിളി കേട്ടുണര്‍ന്ന് ഓടിവന്ന അമ്മ സുഭദ്രയെയും തടയാന്‍ ശ്രമിച്ച മകളെയും തള്ളി മാറ്റിയശേഷമാണ് പ്രതീഷ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതീഷിന് സൗദി അറേബ്യയിലാണ് ജോലി. വിസ മാറ്റി മറ്റൊരു സ്ഥലത്തേക്ക് പോകാനായി ഒന്നര മാസമായി നാട്ടില്‍ വന്നിട്ട്. വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള കടലാസ് ജോലികള്‍ ശരിയാക്കാന്‍ മാര്‍ച്ച് അഞ്ചിന് മുംബൈയിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം.
ചൂട് കാരണം ഹാളില്‍ നിലത്ത് തുണി വിരിച്ചാണ് പ്രതീഷും ജിഷയും മകള്‍ സ്‌നേഹയും കിടന്നുറങ്ങിയിരുന്നത്. അമ്മ സുഭദ്ര സമീപത്തെ മുറിയിലാണ് കിടന്നിരുന്നത്. പുലര്‍ച്ചെ രണ്ടിനാണ് വെട്ടുകത്തിപോലുള്ള വലിയ ആയുധംകൊണ്ട് ജിഷയെ പ്രതീഷ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന പ്രതീഷ് വെല്‍ഡര്‍ തൊഴിലാളിയാണ്. ഭാര്യയുമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. തൃത്താല സ്വദേശിനിയായ ജിഷയുമായുള്ള വിവാഹം നടന്നിട്ട് 15 വര്‍ഷമായി. പ്രതീഷ് ഗള്‍ഫിലായിരിക്കുമ്പോഴായിരുന്നു വിവാഹം. അതേസമയം പ്രതീഷിന് ഭാര്യയില്‍ സംശയം ഉണ്ടാകാനുള്ള ചില കാരണങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചനകളുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ഭര്‍ത്താവ് പ്രതീഷി (45) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബഹളംകേട്ട് ഓടിക്കൂടിയവര്‍ ജിഷയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പുറത്തും നെഞ്ചിലും വയറുഭാഗത്തും ആഴത്തിലുള്ള മുറിവുകളടക്കം 19 മുറിപ്പാടുകളുണ്ട്. വീടിന്റെ ഹാള്‍ മുറിയില്‍ വാതിലിനോട് ചേര്‍ന്നാണ് മൂന്നുപേരും കിടന്നിരുന്നത്. ഇവിടെയൊക്കെ രക്തം തളംകെട്ടി കിടപ്പുണ്ട്. സംഭവം കണ്ട് അബോധാവസ്ഥയിലായ മകള്‍ സ്‌നേഹയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ സുഭദ്രയെ മൂത്ത മകന്റെ വീട്ടിലേക്ക് മാറ്റി. വെട്ടാന്‍ ഉപയോഗിച്ച കത്തി തൊട്ടടുത്ത മുറിയില്‍ ഉപേക്ഷിച്ച ശേഷം ബഹളത്തിനിടെ പ്രതീഷ് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍വന്ന് കീഴടങ്ങുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ സി.ഐ. രാജേഷ് കെ. മേനോന്‍ പ്രതീഷിനെ കസ്റ്റഡിയിലെടുത്തു.
ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്നു നിങ്ങളുടെ സ്വഭാവ സവിശേഷതകൾ !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: