കള്ളന്മാരെ പേടിച്ച്; സ്വർണവും പണവും കുഴിച്ചിട്ടു. ഒടുവിൽ കുഴിച്ചിട്ട സ്ഥലം മറന്നു. ഓച്ചിറയിൽ വീട്ടമ്മയ്ക്കു സംഭവിച്ചത് അല്പം വ്യത്യസ്തമായ അമളിയാണ്. സംഭവം ഇങ്ങനെ:
കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്ബുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് വീട്ടമ്മ കള്ളന്മാരെ പേടിച്ച് സ്വർണ്ണവും പണവും കുഴിച്ചിട്ടത്. കുഴിച്ചിട്ടത്. ഏകമകന്‍ വിദേശത്താണ്. ബന്ധുവീട്ടിലേക്ക് പോകുന്നതിനു മുമ്ബായി 20 പവന്‍ സ്വര്‍ണാഭരണങ്ങളും രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും വീട്ടിന്റെ പറമ്ബില്‍ കുഴിച്ചിട്ടു. ബന്ധുവീട്ടില്‍ നിന്ന് തിരികെ വന്നപ്പോള്‍ രണ്ടുദിവസം ബാങ്ക് അവധിയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസില്‍ അറിയിച്ചില്ല. ഇതിനിടെ പറമ്ബുകുഴിച്ച് സ്വര്‍ണവും പണവും രേഖകളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡ് അംഗത്തെ അറിയിച്ചു. വാര്‍ഡ് അംഗം ഇവരുമൊത്ത് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു . ഒടുവില്‍ പോലീസ് പറമ്ബ് കുഴിച്ച് ഇവ കണ്ടെടുത്തു.