13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റർ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദനാഥാണ് അറസ്റ്റിലായത്. ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ്.
പോലീസ് പറയുന്ന സംഭവം ഇങ്ങനെ:
ആശുപത്രിയില്‍ പോയി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയില്‍ പരിചയപ്പെടുകയും തന്റെ ടാബ് ശരിയാക്കിതരാമോയെന്ന് ഇയാള്‍ ചോദിക്കുകയുമായിരുന്നു. ടാബ് നോക്കുന്നതിനിടെ ഒരു ഫോള്‍ഡർ തുറക്കാൻ ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് ഫോള്‍ഡറില്‍ അശ്ലീല വീഡിയോ കണ്ട് മാറാൻ ശ്രമിച്ച കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതി.