രണ്ടാഴ്ച മുമ്പ് കോഴിക്കോടു നിന്നും കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽനിന്നു വീണുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഹൻഷയുടെ കാമുകൻ കോഴിക്കോട് കുറ്റിക്കാട്ടൂർ മാക്കിനാട്ട് ഹൗസിൽ അഭിരാം സജേന്ദ്രനെ(21) വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹനിഷ ഷെറിന്റെ(19) മരണമാണ് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ തീരുമാനമാവാതെ നീളുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഹൻഷ ഷെറിന്റെ പിതാവിൽ നിന്ന് മൊഴിയെടുക്കാനും തിരുപ്പൂർ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഇന്നലെ കോഴിക്കോട്ടെത്തി. കസബ പൊലീസിന്റെ കസ്റ്റഡിയിലുള്ള അഭിരാമിനെ തിരുപ്പൂർ നോർത്ത് പൊലീസ് കസ്റ്റഡിയിൽ ഏറ്റുവാങ്ങി.
ട്രെയിനിൽ നിന്ന് വീണ ഹനിഷയെ തോളിൽ ചുമന്നുകൊണ്ടുപോവുന്നതിനിടെ സഹായം അഭ്യർത്ഥിച്ച തിരുപ്പൂർ കോളജ് റോഡ് റെയിൽപാളത്തിന് സമീപം കല്ലംപാളയത്തെ വീട്ടുകാരോട് പെൺകുട്ടി ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് അഭിരാം അറിയിച്ചിരുന്നത്. എന്നാൽ, ബൈക്കിൽനിന്ന് വീണാണ് തലയ്ക്ക് പരുക്കേറ്റതെന്നാണ് അഭിരാം ഹനിഷയെ ചികിത്സയിൽ പ്രവേശിപ്പിച്ച കോയമ്പത്തൂർ മെഡിക്കൽ കോളജ് അധികൃതരോട് പറഞ്ഞിരുന്നത്. മുഖംകഴുകാൻ പോയ ഹനിഷ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണെന്നാണ് അഭിരാം പൊലീസിനും നൽകിയ മൊഴി.
പെൺകുട്ടിയെ ഒഴിവാക്കാൻ വേണ്ടി യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ടതാണോയെന്ന അന്വേഷണത്തിലാണിപ്പോൾ തിരുപ്പൂർ നോർത്ത് പൊലീസും കസബ പൊലീസും. ട്രെയിനിൽ നിന്നുമുള്ള മരണമായതിനാൽ ആർ പി എഫിനാണ് അന്വേഷണച്ചുമതലയെന്ന നിലപാടിലാണ് തിരുപ്പൂർ പൊലീസ്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേസ് പിന്നീട് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറുമെന്നാണ് തിരുപ്പൂർ നോർത്ത് പൊലീസ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന അഭിറാമിനെതിരെ പൊതുനിരത്തിൽ ശല്യം ചെയ്തതിനും മറ്റും കേസുകൾ നിലവിലുണ്ടെന്നിരിക്കെ ഇയാളുടെ മൊഴി പൂർണമായും മുഖവിലയ്ക്കെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
ആദ്യരാത്രിയിൽ തനിക്കുണ്ടായ ദുരനുഭവം യുവതി തുറന്നു പറയുന്നു !! അനുഭവക്കുറിപ്പ് വായിക്കാം:
സൗദി സർക്കാർ നേഴ്‌സുമാരെ വിളിക്കുന്നു ! ഇന്റർവ്യൂ കേരളത്തിലും !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: