തിരൂര്‍: സ്‌കൂളില്‍ പോകുകയായിരുന്ന പത്താംക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യബസ് ക്‌ളീനറെയും ഓട്ടോ ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിക്കല്‍ സ്വദേശി വള്ളിക്കാട്ടില്‍ മുഹമ്മദ് സാക്കിര്‍ (23) സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ആതവനാട് കുറുമ്പത്തുര്‍ സ്വദേശി മേനോത്തില്‍ സലിം (29) എന്നിവരാണ് അറസ്റ്റിലായത്. സലിം ഓട്ടോ ഓടിക്കുക മാത്രമാണ് ചെയ്തതെന്നും മുഹമ്മദ് സാക്കിറാണ് പീഡന ശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.
പോലീസ് പറയുന്നത്:
വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇരുവരും ചേർന്ന് ഓട്ടോയില്‍ പിടിച്ചു കയറ്റി മലപ്പുറത്തേക്കും അവിടെ നിന്ന് മണ്ണാര്‍കാട്ടേക്കും പോയി. . ഇവിടെങ്ങളില്‍ വെച്ച് ലൈംഗിക പീഡനത്തിന് ശ്രമം നടത്തിയ ശേഷം വൈകിട്ട് സ്‌കൂളിനടുത്ത് ഇറക്കിവിട്ടു. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കാണാഞ്ഞതിനെ തുടര്‍ന്ന് പ്രധാനാദ്ധ്യപകന്‍ വിളിച്ചു ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുകയായിരുന്നു.
മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്; പോലീസ് ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com