സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് തൂങ്ങി മരിച്ച സംഭവത്തിന് കാരണം തെറ്റിധാരണ മൂലം അടുപ്പക്കാർ പോലും തള്ളിപ്പറഞ്ഞതെന്ന്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ പറഞ്ഞുറപ്പിച്ച പ്രണയിനിയുമായുള്ള വിവാഹം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ചൊവ്വാഴ്‌ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകൻ അനീഷ് (22) വീടിനു തൊട്ടുള്ള മരത്തിൽ തൂങ്ങിമരിച്ചത്.
ആത്മഹത്യാക്കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
അമ്മേ, അമ്മയ്ക്ക് കണ്ണുനീർ മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാൻ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേർത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാൻ അമ്മയുടെ മകനായി ജനിക്കണം. ഞാൻ പോയിക്കഴിഞ്ഞാൽ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാൻ പറ്റിയില്ല. സോറി ഏട്ടാ… എന്റെ വണ്ടി വിൽക്കരുത്. എന്റെ ഓർമയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ…, ഞാൻ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിക്കാൻ എനിക്കു പറ്റില്ല. നീ വേറെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുക. ഏട്ടൻ അമ്മയ്ക്കായി ജീവിക്കണം. നിനക്കു മകൻ ജനിച്ചാൽ ഉണ്ണി എന്നു വിളിക്കണം. എനിക്കായി കരയരുത്. അവൾ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാൻ പോകുവാ….നിങ്ങളെയൊന്നും കണ്ടു കൊതി തീർന്നിട്ടില്ല. ബിനുമാമനോട് എനിക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന് ഉത്തരവാദികൾ ധനേഷ്, രമേശൻ കായംകുളം ഇവർ മാത്രം. ചങ്ക്മച്ചാൻ, റാഫി, കുട്ടായി, സുപ്പ, കറുപ്പി, സുജി മിസ് യു ഓൾ.
ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: