പരവൂര്‍ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. പരവൂര്‍ കൂനയില്‍ കിഴക്കിടംമുക്കിനു സമീപം പേരഴികത്ത് മേലതില്‍ കെ.എസ്.സുരേന്ദ്രനാണ് (47) മരിച്ചത്. വൈകിട്ട് 6.45ന് ആയിരുന്നു സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു. ആര്‍ഡിഒ എത്തി ഇന്‍ക്വസ്റ്റ് തയാറാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചു ബിജെപി പ്രവര്‍ത്തകരും സമരം നടത്തി. ഇതിനിടെ മൃതദേഹം കാണാന്‍ ശ്രമിച്ച ജി.എസ്.ജയലാല്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പരവൂര്‍ മേഖലയില്‍ ഇന്ന് ആറു മുതല്‍ വൈകിട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഭവത്തെക്കുറിച്ച പോലീസ് പറയുന്നത്:
പെയിന്റിങ് തൊഴിലാളി കൂടിയായ സുരേന്ദ്രന്‍ ജോലി കഴിഞ്ഞു ദയാബ്ജി ജംക്ഷനിലെ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തി. ഈ സമയം അതുവഴി എത്തിയ പരവൂര്‍ സിഐ യൂണിഫോം ധരിക്കാത്തതിനു സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തു. ലൈസന്‍സും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ചു. ഇതിനു പിന്നാലെ സുരേന്ദ്രന്റെ സുഹൃത്ത് വിവരം അറിഞ്ഞു സ്റ്റേഷനില്‍ എത്തി. പൊലീസിനോട് വിവരം അന്വേഷിക്കുന്നതിനിടെ സുരേന്ദ്രന്‍ കസേരയില്‍ നിന്ന് കുഴഞ്ഞുവീണു. മൂക്കില്‍ നിന്ന് രക്തം വന്നതായി സുഹൃത്ത് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ചില യുവാക്കള്‍ ഇതിനിടെ വെള്ളം കൊടുക്കാന്‍ ശ്രമിച്ചു. പൊലീസ് ഏര്‍പ്പാടു ചെയ്ത ഓട്ടോറിക്ഷയില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഫാദർ ടോം ഉഴുന്നാലിന്റെ ഫേസ് ബുക്കിൽ നിന്നും പുതിയ സന്ദേശം; മർദിക്കുന്ന വീഡിയോ പുറത്ത് !
പാക് മോഡൽ ബലോചിനെ കൊലപ്പെടുത്തിയ സഹോദരന് കുടംബം മാപ്പു നല്‍കി
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: