രണ്ടുദിവസം മുൻപ് കാണാതായ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ മകന്‍ ജിത്തുജോബിനെ അടുക്കളയില്‍വച്ച് അരുംകൊല നടത്തിയത് താന്‍ ഒറ്റയ്ക്കായിരുന്നുവെന്ന് മാതാവ് ജയമോള്‍ പൊലീസിന് മൊഴി നല്‍കി. മകനെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത്രയുംനാള്‍ പോറ്റി വളര്‍ത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നാണ് രാവിലെ നടത്തിയ ചോദ്യം ചെയ്യലില്‍ ജയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അടുക്കളയില്‍ സ്ളാബിന് മുകളില്‍ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തില്‍ ഷാള്‍ മുറുകിയപ്പോള്‍ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാന്‍ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്ബിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ജയമോള്‍ പറഞ്ഞു.
അതിനിടെ ജയക്ക് മാനസിക രോഗമെന്ന് മരിച്ച കുട്ടിയുടെ പിതാവ് ജോബ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുട്ടി ഇക്കാര്യം അമ്മയോട് വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞു ആക്ഷേപിക്കാറുണ്ടായിരുന്നെന്നും പിതാവിന്റെ വെളിപ്പെടുത്തല്‍. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 15നാണ് നെടുമ്ബന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജോബിെന്റയും ജയയുടെയും മകന്‍ ജിത്തു ജോബിനെ കാണാതായത്. കാണാതായ ദിവസം തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. കാണാതായ മകനെ തിരയുന്നതിനും പത്രത്തില്‍ പരസ്യം കൊടുക്കുന്നതിനും മുന്നില്‍നിന്നത് മാതാവ് ജയ തന്നെയായിരുന്നു. പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ജയയെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈകളില്‍ പൊള്ളലേറ്റിരുന്നതും വീടിന് പുറകില്‍ കത്തിച്ചതിെന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും കസ്റ്റഡിയിലെടുക്കാന്‍ കാരണമായി.അമ്മ ജയമോളും ഒരു യുവാവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വന്തം മകനെ കൊല്ലാന്‍ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പൊലീസിന് മനസ്സിലാകാത്തത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ അമ്മ ജയ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയയുടെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്.
ഓഹരി തര്‍ക്കത്തിന്റെ പേരില്‍ കൃത്യം നടത്തിയതെന്ന് ജയമോള്‍ പൊലീസിനോടു പറഞ്ഞതായാണു സൂചന. പൊലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.കുണ്ടറ എംജിഡിഎച്ചഎസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി ഇന്നലെ കണ്ടെത്തിയത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്.മുഖം കരിഞ്ഞ് വികൃതമായിരുന്നു. അതിക്രൂരമാണ് കൊലപാതകം.
അമ്മയാണ് ഇത് ചെയ്തതെന്ന കുറ്റസമ്മതം കേട്ട് നാട്ടുകാര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. പിതാവിന് ഈ സംഭവത്തെ കുറിച്ച് യാതൊന്നുമറിയില്ല. സംഭവ സമയത്തു മകള്‍ അമ്മയുടെ ബന്ധു വീട്ടിലായിരുന്നു.ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ അമ്പതുരൂപയും വാങ്ങി സ്കെയിൽ വാങ്ങാൻ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ജോബ് മകനെ തിരക്കി പുറത്തുപോയ സമയത്താകാം മൃതദേഹം പുരയിടത്തിലേക്ക് മാറ്റിയതെന്നാണ് പൊലീസ് കരുതുന്നത്.
ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്.വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.
വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയില്‍ പൊള്ളിയ പാടും നിര്‍ണ്ണായകമായി. ഇതോടെ ആരാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഡോഗ് സ്ക്വാഡ് വന്നത് പൊള്ളല്‍ കണ്ട സംശയത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. കുണ്ടറ എം.ജി.ഡി. ബോയ്‌സ് എച്ച്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിത്തു. സഹോദരി: ടീന.