ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന വന്നവർ ജ്വല്ലറി ഉടമയ്ക്കുനേരെ മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ജ്വല്ലറിയിലാണ് സംഭവം. ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയവരാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹിന്ദി സംസാരിച്ചിരുന്ന ഇവര്‍ വെള്ളി ആഭരണങ്ങളുടെ വില ചോദിച്ചു. ഈ സമയം കടയുടമ മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളു. ആഭരണങ്ങളുടെ വില പറയുന്നതിനിടെ സംഘത്തിലൊരാള്‍ കൈയ്യില്‍ കരുതിയിരുന്ന മുളകുപൊടി ഉടമയുടെ മുഖത്തിനുനേരെ എറിയുകയായിരുന്നു. കടയുടമ ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് കള്ളന്മാർ ഇറങ്ങിയോടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതികളെ പിടിച്ച് പോലീസിണ് കൈമാറി.
ജ്വല്ലറിഉടമയ്ക്കുനേരെ മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
RELATED ARTICLES