അഞ്ചുവയസിനും 10 വയസിനും ഇടയില്‍ പ്രായമുള്ള 30 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതനെ കുറ്റമേറ്റു പറഞ്ഞതിനെ തുടര്‍ന്ന് സഭ കുറ്റവിമുക്തനാക്കിയാതായി റിപ്പോർട്ട്. ദക്ഷിണ മെക്‌സിക്കോയിലെ ഒവാക്‌സാക്ക എന്ന സംസ്ഥാനത്തെ തദ്ദേശീയരായ പെണ്‍കുട്ടികളാണ് പുരോഹിതനായ ഹോസെ ഗാള്‍ഷ്യ അതാവുള്‍ഫോയുടെ ബലാത്സംഗത്തിന് ഇരയായത്.
താന്‍ കുട്ടികളെ പീഡിപ്പിച്ച വിവരം ഹോസെ സമ്മതിച്ചിട്ടും സഭയ്ക്ക് മെക്‌സിക്കന്‍ സമൂഹത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും ശിക്ഷാവിധികള്‍ക്ക് വിധേയമാകുന്നതില്‍ നിന്ന് ഹോസെ രക്ഷപെടുകയായിരുന്നു. തദ്ദേശ വംശജര്‍ക്കെതിരെയാണ് ഹോസെയുടെ കുറ്റകൃത്യമെന്നത് കൂടുതല്‍ ഗൗരവകരമാണെങ്കിലും ഇതും പരിഗണിച്ചില്ല.
താന്‍ എച്ച്.ഐ.വി. ബാധിതനാണെന്ന കാര്യം പുരോഹിതന് അറിയാമായിരുന്നു എന്ന കാര്യവും കണക്കിലെടുക്കാതെയാണ് പുരോഹിതന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടതില്ലെന്നും സഭ വിധിച്ചത്. പീഡനത്തിനിരയായ ഒരു കുട്ടിയുടെ മാതാവ് പോപ്പ് ഫ്രാന്‍സിസുമായി ഇക്കാര്യം സംസാരിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും പുരോഹിതനുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു എന്ന മറുപടിയാണ് അവര്‍ക്ക് വത്തിക്കാനില്‍ നിന്ന് ലഭിച്ചത് എന്നറിയുന്നു.
കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com