പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ ആറാം ക്ലാസുകാരൻ കസ്റ്റഡിയില്‍. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്തുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്കൂളിന് പുറത്തുവെച്ച് ആറാം ക്ലാസുകാരൻ 14 കാരനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റ നിലയിലായിരുന്നു. അമിതരക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. അക്രമണം നടന്ന സംഭവത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിദ്യാർഥികള്‍ തമ്മിലുണ്ടായ വഴക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.വൈകിട്ടാണ് സംഭവത്തെക്കുറിച്ച് സ്വകാര്യ ആശുപത്രിയില്‍ നിന്നും പൊലീസിന് വിവരം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
വാക്കുതർക്കം; ഡല്‍ഹിയില്‍ ആറാം ക്ലാസുകാരൻ പതിനാലുകാരനെ കൊലപ്പെടുത്തി
RELATED ARTICLES