കലാഭവന്‍ മണിയില്ലാത്ത മലയാള സിനിമയുടെ ഒരു വര്‍ഷം ആകുന്നു. മണിയുടെ നാടന്‍പ്പാട്ടുകളും മണികിലുക്കം പോലുള്ള ചിരിയും ഇല്ലാതെ കടന്നു പോയ ഒരു വര്‍ഷം. മണിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത ഇപ്പോഴും മറ നീങ്ങാതെ നില്‍ക്കുന്നു. പ്രേക്ഷകര്‍ക്ക് മണി മരിച്ചിട്ടില്ല. ടെലിവിഷനില്‍ വരുന്ന സിനിമകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും അവരെന്നും മണിയുടെ സാന്നിധ്യം അറിയുന്നുണ്ട്. മണി ഇന്നില്ല എന്നാരെങ്കിലും പറയുമ്പോഴാണ് ആ സത്യത്തെ പലപ്പോഴും ആരാധകര്‍ തിരിച്ചറിയുന്നത്.
കലാഭവന്‍ മണിയുടെ ഓര്‍മകളില്‍ ഇപ്പോഴും സ്‌റ്റേജ് ഷോകളും ടിവി പരിപാടികളും നടന്നുവരുന്നു. മഴവിന്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ നടന്‍ സലിം കുമാര്‍ മണിയെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയുണ്ടായി. മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് കോമഡി സര്‍ക്കസിലെത്തിയപ്പോള്‍ സലിം കുമാര്‍ പറഞ്ഞത്. സലിം കുമാറിനൊപ്പം നാദിര്‍ഷയും കട്ടപ്പനിയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകന്‍ വിഷ്ണുവും ഉണ്ടായിരുന്നു.
കലാഭവന്‍ മണിയെ വീഴ്ത്താന്‍ വേണ്ടി ശ്രമിച്ച ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിയ്ക്കുന്ന ദിവസം ഒരു വിഡ്ഡി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ്. ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍ മണി ഞങ്ങളിലൂടെ ജീവിയ്ക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണക്കേടാണ് എനിക്ക് തോന്നിയത് എന്ന് സലിം കുമാര്‍ പറഞ്ഞു.
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: