ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ നേടി മുന്നേറുകയാണ് നിവിന്‍ പോളി. തമിഴില്‍ ഒരു ആക്ഷന്‍ ചിത്രം ചെയ്യുന്ന തിരക്കിലാണ് താരം. ഒരു അഭിനേതാവ് എന്ന നിലയില്‍ നിവിനില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വികാരപരമായ രംഗങ്ങള്‍ അഭിനയിക്കുമ്ബോഴൊക്കെ പുരോഗമനുമുണ്ടായിട്ടുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോഴും വികാരപരമായ രംഗങ്ങളില്‍ അഭിനയിക്കുമ്ബോള്‍ ഒരു ധൈര്യക്കുറവുണ്ട് എന്നാണ് നിവിന്‍ പോളി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇമോഷണല്‍ രംഗങ്ങള്‍ ഒന്ന് പാളിയാല്‍ അത് ഓവര്‍ ആക്ടിങായി തോന്നും എന്ന് നിവിന്‍ പറഞ്ഞു.
ഒരു സിനിമ തിരഞ്ഞെടുക്കുമ്ബോള്‍ സംാവിധായകരുമായി ഒരുപാട് ചര്‍ച്ചകള്‍ നടത്തും. അങ്ങനെ ഒരു ചര്‍ച്ചയും നടത്താതെ തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ മാത്രമേയുള്ളൂ. 1983 ഉം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും. ഔട്ട് ലൈനോടെ കഥ പറഞ്ഞു തുടങ്ങി 10 മിനിട്ട് കഴിയുമ്ബോള്‍ തന്നെ 1983 എടുക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ജേക്കബിന്റെ ഒന്ന് രണ്ട് സീനും ബെയിസിക് ഔട്ട് ലൈനും പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നായകനാകാന്‍ വിനീത് തന്നെ തീരുമാനിച്ചിരിയ്ക്കുകയായിരുന്നു. പിന്നീട് പല രൂപത്തില്‍ വിനീതില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ജെറിയെ സ്വന്തമാക്കിയത്. നിവിൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: