മോഹന്‍ലാലിനൊപ്പമുള്ള ഇടപെടലും അഭിനയവും ഒരു അനുഗ്രഹമാണെന്ന് മീര ജാസ്മിൻ. ലാലേട്ടന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മളോട് ഓട്ടോമാറ്റിക്കായി കഥാപാത്രമായി മാറിപ്പോകും. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷനില്‍ സംസാരിക്കവെയാണ് മീര മോഹന്‍ലാലിനെ കുറിച്ച് വാചാലയായത്.
പലപ്പോഴും എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. പലപ്പോഴും പലരും ബോളിവുഡ് സിനിമകളെ പ്രശംസിച്ച് പറയും. തീര്‍ച്ചയായും എല്ലാ കലാകാരന്മാരെയും ഞാന്‍ ബഹുമാനിക്കുന്നു. അമിതാഭ് ബച്ചനൊക്കെ വലിയ നടനാണ്. പക്ഷെ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ. അത് ഞാന്‍ വിട്ടുകൊടുക്കില്ല. മോഹന്‍ലാല്‍ എന്ന നടന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കളില്‍ ഒരാളാണ്. നമ്മളെപ്പോഴും ലോകത്തിലെ മികച്ച നടന്മാരുടെ പേര് പറയുമ്പോള്‍ ഹോളിവുഡ് നടന്മാരുടെ പേരാണ് പറയുക. പക്ഷെ അവര്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് നമ്മുടെ മോഹന്‍ലാലും എന്ന് മീര പറയുന്നു.
രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് മീര ലാലിനൊപ്പം അഭിനയിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് മീര ജാസ്മിന്‍. മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുന്നു.
സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: