HomeCinemaMovie Newsഅടൂർ സാറിന് 'ദുരുദ്ദേശ'മൊന്നുമില്ല; ദിലീപിന്റെ നായികയാവുന്നതിനെക്കുറിച്ച് കാവ്യ മാധവൻ

അടൂർ സാറിന് ‘ദുരുദ്ദേശ’മൊന്നുമില്ല; ദിലീപിന്റെ നായികയാവുന്നതിനെക്കുറിച്ച് കാവ്യ മാധവൻ

ദിലീപിന്റെ നായികാ കഥാപാത്രമായി സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച് കാവ്യ മാധവന്‍ പറയുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ എന്ന സിനിമയിലാണ് കാവ്യ ദിലീപിന്റെ നായികയാവുന്നത്. 2012ല്‍ പുറത്തുവന്ന ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയ ചിത്രം. ഇതിനെക്കുറിച്ച് കാവ്യ പറയുന്നു.

 

 

കാവ്യ പറയുന്നു:

“ഈ പ്രോജക്ട് പല രീതിയിലും പ്രത്യേകതകള്‍ ഉള്ളതാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു സിനിമ ചെയ്യുന്നത്. 2012 ല്‍ പുറത്തുവന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് ശേഷം ഞാന്‍ ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുകയുമാണ്. ആളുകള്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ് ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍. എപ്പോഴാണ് ഇനി ഇരുവരും ഒരുമിച്ചെത്തുകയെന്ന് ഞങ്ങള്‍ രണ്ടുപേരോടും ആളുകള്‍ എപ്പോഴും ചോദിച്ചിരുന്നു.
ദിലീപും കാവ്യയും എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് ഇപ്പോഴും ആദ്യമെത്തുക മീശമാധവനാണ്. പക്ഷേ അതൊരു വാണിജ്യ സിനിമയായിരുന്നു. ‘പിന്നെയും’ ഒരു റിയലിസ്റ്റിക് ചിത്രമാണ്, ജീവിതം പോലെതന്നെ. അടൂര്‍ സാര്‍ അതിനെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിടാത്തത് അതുകൊണ്ടുതന്നെയാണ്. ദിലീപും കാവ്യയും വീണ്ടും ഒരുമിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഞങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് സങ്കല്‍പിക്കാന്‍ തുടങ്ങും. പക്ഷേ അടൂര്‍ സാര്‍ പറഞ്ഞത്, ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം പുതുമയുള്ളതാവട്ടെയെന്നാണ്. ഞങ്ങള്‍ ഇതുവരെ ചെയ്യാത്ത രണ്ട് കഥാപാത്രങ്ങളാവും അത്.

 

ഞങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നതായി വാര്‍ത്ത വരുമ്പോള്‍ ഉണ്ടാകാവുന്ന ഗോസിപ്പുകളെക്കുറിച്ചും അടൂര്‍ സാര്‍ പറഞ്ഞിരുന്നു. തന്റെ സിനിമകളില്‍ എപ്പോഴും മുഖ്യധാരാ അഭിനേതാക്കളാണ് ഉണ്ടാവാറുള്ളതെന്നും ഞങ്ങള്‍ ഇരുവരെയും പുതിയ ചിത്രത്തിലേക്ക് തീരുമാനിച്ചതിന് പിന്നില്‍ ‘ദുരുദ്ദേശ’മൊന്നുമില്ലെന്നാണ് അടൂര്‍ സാര്‍ പറഞ്ഞത്. പിന്നെ, ഞങ്ങളെ അഭിനയിക്കാന്‍ വിളിച്ചത് ഒരു സാധാരണ സംവിധായകനല്ല എന്നതിനാല്‍ അനാവശ്യ ചോദ്യങ്ങളൊന്നും ഞങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടിവന്നില്ല. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന അടൂര്‍ സാറിനെപ്പോലെയുള്ള ഒരാള്‍ക്ക് ഞങ്ങളുടെ കോമ്പിനേഷന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ ഉപയോഗിക്കണമെന്ന് തോന്നിയതാണ് ഏറ്റവും വലിയ അംഗീകാരം,” കാവ്യ നിര്‍ത്തുന്നു.

(കടപ്പാട്: ദി ടൈംസ് ഓഫ് ഇന്ത്യ)

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments