നിലപാടുകൾ തുറന്നു പറയുന്നതിൽ വിമുഖത കാട്ടാത്ത താരമാണ് നടി നിഖില വിമൽ. നിഖിലയുടെ പുതിയ വെബ്സീരിസായ ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ’ ഭാഗമായുള്ള അഭിമുഖങ്ങളില്‍ വിവാഹത്തെപറ്റിയും സ്ത്രീധനത്തെ പറ്റിയും നിഖില പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
നിഖിലയുടെ വാക്കുകൾ:
‘ നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരുമുണ്ട്. ശരിക്കും നമ്മള്‍ക്ക് അറിയില്ല സ്ത്രീധനം ഉണ്ടോ എന്ന്. ഓരോ വ്യക്തികളാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്ന്. സ്ത്രീധനം വാങ്ങണോ, കൊടുക്കണോ എന്നെല്ലാം ചിന്തിക്കേണ്ടത് അവരവരാണ്. നിങ്ങള്‍ക്കൊരു പാര്‍ട്ണറെ വേണമെന്ന് തോന്നുമ്ബോള്‍ മാത്രം കല്യാണം കഴിക്കുക. അച്ഛനോ അമ്മയോ അല്ല തീരുമാനമെടുക്കേണ്ടത് . സ്ത്രീധനം ഒരു ജില്ലയുടെയോ നാടിന്റെയോ പ്രശ്നമല്ല. ഓരോ വ്യക്തികളുടെ പ്രശ്നമാണ്.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇല്ലാത്തത് മെന്റല്‍ സ്ട്രെങ്ത്ത് ആണ്. എല്ലാവരും വീക്കാണ്. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും. ഞാൻ പറയുന്ന കാര്യം അവര്‍ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കില്‍ അതില്‍ നിന്നു ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാള്‍ പറയുകയാണെങ്കില്‍ നമുക്കൊരു മെന്റല്‍ സ്ട്രെങ്ത് വരും.
കല്യാണം കഴിപ്പിച്ച് വിടാൻ വേണ്ടി മറ്റുള്ളവര്‍ കാണിക്കുന്ന ആവേശമൊന്നും നാളെ ഒരു പ്രശ്നം വരുമ്ബോള്‍ ഉണ്ടാകില്ല. എന്റെ വീട്ടില്‍ കല്യാണാലോചനയുമായി എത്തുന്നവരോട് പോലും ഞാൻ കടക്ക് പുറത്ത് എന്നാണ് പറയാറുള്ളത്. എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്ബോള്‍ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളു. എന്റെ വീട്ടില്‍ വന്ന് സ്ത്രീധനം ചോദിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമെന്ന് പോലും എനിക്ക് തോന്നുന്നില്ല. ചേച്ചിയുടെ കാര്യവും അങ്ങനെയാണ്. എന്റെ വീട്ടില്‍ അങ്ങനൊരു ടോപ്പിക്കേ ഇല്ല’