സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു നേരെ വീണ്ടും നടപടികളുമായി സന്ന്യാസ സഭ. സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് ഇറക്കിവിടാന്‍ എഫ്സിസി സന്ന്യാസ സഭ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ രീതിയില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സഭയില്‍ നിന്ന് നേരത്തെ സിസ്റ്ററിനെ പുറത്താക്കിയിരുന്നു.
സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് സിസ്റ്ററിന്റെ അമ്മയ്ക്ക് സഭ കത്തയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സിസ്റ്റര്‍ ലൂസിക്ക് സഭയില്‍ ഒരു അവകാശവും ഇല്ലെന്നും സഭ കത്തില്‍ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയത്.