HomeAround Keralaഇന്നലെ തലസ്ഥാനത്ത് നടന്ന കൊലപാതകത്തിലെ ക്രൂരതയുടെ ചുരുളഴിയുന്നു; പഞ്ചര്‍ ഷൈജുവും ജീവൻ എന്ന ഗുണ്ടയും ചെയ്ത...

ഇന്നലെ തലസ്ഥാനത്ത് നടന്ന കൊലപാതകത്തിലെ ക്രൂരതയുടെ ചുരുളഴിയുന്നു; പഞ്ചര്‍ ഷൈജുവും ജീവൻ എന്ന ഗുണ്ടയും ചെയ്ത കാര്യങ്ങൾ മനസാക്ഷി മരവിപ്പിക്കുന്നത്…..

തലസ്ഥാനത്തെ ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ഇന്നലെ രാത്രി അനി എന്ന അനില്‍കുമാര്‍ ( 40) കൊല്ലപ്പെട്ട സംഭവത്തിന്റെ വിശദാംശങ്ങളാണ് പുറത്തു വരുന്നത്. ഇന്നലെ പതിനൊന്നോടെയായിരുന്നു സംഭവം. ഗുണ്ടുകാട് സ്വദേശിയാണ് അനി. ഗുണ്ടാപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനിയുടെ വീടിനു സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു മറ്റൊരു ഗുണ്ടാ സംഘത്തില്‍ പെട്ട ജീവന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം. തലസ്ഥാനത്തെ അറിയപ്പെടുന്ന മറ്റൊരു അധോലോക നായകന്റെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടായിരുന്നു. പഞ്ചര്‍ ഷൈജു എന്നറിയപ്പെടുന്ന ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ഷൈജുവും സംഘത്തില്‍ ഉണ്ടായിരുന്നു.

അനില്‍കുമാറും ജീവനും അടക്കമുള്ളവരെ ‘ എ’ ലിസ്റ്റില്‍പെടുത്തി സ്‌പെഷ്യല്‍ബ്രാഞ്ച് നേരത്തേ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് മോചിപ്പിച്ചത്.

ജീവന്‍ ഉള്‍പ്പെടുന്ന അധോലോക സംഘവും അനില്‍കുമാര്‍ അടങ്ങുന്ന സംഘവും തമ്മില്‍ കുടിപ്പക നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും ഇവര്‍ തമ്മില്‍ ഇടഞ്ഞിട്ടുമുണ്ട്. ജില്ലയിലെ അറിയപ്പെടുന്ന അധോലോക നായകനായിരുന്ന ആറ്റിങ്ങല്‍ അയ്യപ്പന്റെ കൂട്ടാളിയായിരുന്നു അനി. ഇതിനിടെയാണ് ഇന്നലെ അനിലിന്റെ വീടിനു സമീപം ജീവനും സംഘവും മദ്യപിച്ചത്. ഇവര്‍ തമ്മില്‍ അപ്പോള്‍ തന്നെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് ഏറ്റുമുട്ടലില്‍ കലാശിച്ചു. കയ്യാങ്കളി നടക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന പഞ്ചര്‍ ഷൈജു അനിയെ പൂണ്ടടങ്കം പിടിച്ചു വച്ചു കൊടുത്തു. അനിയുടെ കഴുത്തലും ശരീര ഭാഗങ്ങളിലും ജീവന്‍ ആഞ്ഞാഞ്ഞു വെട്ടി. ബഹളം കേട്ടെങ്കിലും നാട്ടുകാരാരും അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ ധൈര്യപ്പെട്ടില്ല. തുടര്‍ന്ന് ആരോ അറിച്ചതനുസരിച്ച്‌ പൊലീസ് പാഞ്ഞെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്ബോള്‍ നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിദ്ധ്യം ബാര്‍ട്ടണ്‍ഹില്ലില്‍ ഉണ്ടായിരുന്നു. ജീവന്റെ നേതൃത്വത്തിലുള്ള മദ്യപ സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന പ്രതികളെല്ലാം ഒളിവിലാണ്. ഇവര്‍ക്കായി നാടെങ്ങും പൊലീസ് വല വിരിച്ചിട്ടുണ്ട്. മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനില്‍കുമാര്‍. ജീവനും പഞ്ചര്‍ ഷൈജുവിനും എതിരെയും ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

courtesy: kalakaumudi

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments