ആലപ്പുഴ: ആലപ്പുഴ ബീച്ച് കമിതാക്കളുടെ കൂത്തരങ്ങാകുന്നു. ക്ലാസ് കട്ടുചെയ്ത് ബീച്ചിലും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിയുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളായ കമിതാക്കള്ക്കെതിരേയുള്ള പോലീസ് നടപടിയില്‍ കുടങ്ങിയത് മുന്നൂറോളം പേര്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരടക്കം നിരവധി വിദ്യാര്‍ഥികളാണ് ആലപ്പുഴ ബീച്ചിലേക്കെത്തുന്നത്. ആലപ്പുഴ നഗരത്തിലും ബീച്ച്, കടപ്പുറം, റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്, പുന്നമട എന്നിവിടങ്ങളിലാണ് ഒരു മാസത്തിനിടെ പരിശോധന നടത്തിയത്. ആദ്യദിനം തന്നെ 18 പേരാണു കുടുങ്ങിയത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശിച്ച ശേഷം അവര്‍ക്കൊപ്പമാണു കുട്ടികളെ അയച്ചത്. ആലപ്പുഴ ബീച്ചില്‍ കുടചൂടി സല്ലപിക്കുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. വനിതാസെല്‍ സി.െഎ. മീനാകുമാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബീച്ചിന്റെ തെക്കുഭാഗത്തുള്ള കാറ്റാടിച്ചുവട്ടിലും വടക്കുഭാഗത്തെ കല്ലുകള്‍ക്കിടയിലും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മറ്റൊരു വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെയും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളാണെന്ന് തിരിച്ചറിയാതിരിക്കാന്‍ യൂണിഫോം മാറ്റി കയ്യില്‍ കരുതുന്ന മറ്റ് വസ്ത്രം ധരിച്ചാണ് ഇവരെത്തുന്നത്. നട്ടുച്ചയ്ക്ക് ബീച്ചില്‍ കുടചൂടിയിരിക്കുന്നതില് ഭൂരിഭാഗം പേരും വിദ്യാര്ഥികളാണെന്നു പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥിനികള്‍ക്കും കഞ്ചാവ് ലഭിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം പ്രത്യേക നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കു ലഭിക്കുന്ന കഞ്ചാവും മയക്കുമരുന്നും സൗഹൃദത്തിന്റെ പേരിലാണ് വിദ്യാര്‍ഥിനികള്‍ക്കും കൈമാറുന്നത്. രക്ഷാകര്ത്താക്കള് ശ്രദ്ധിച്ചാല്‍ വിദ്യാര്‍ഥികളെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പോലീസ് വ്യക്തമാക്കുന്നു.അതോടൊപ്പം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ശല്യം തടയാനും ജില്ലാപോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് നടത്തിയ പൂവാലവേട്ടയിലും നൂറോളം കേസുകളെടുത്തിട്ടുണ്ട്.
യ മന്ത്രി വെയ്ല് ആദില്‍ ഹസന് സല്മാന് അല്‍ ഫയദ് സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: