താനെ: ഇന്ത്യകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകേസായ 2000 കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ മുന്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി പ്രതിയാണെന്ന് ഉറപ്പിച്ച് പറഞ്ഞ് പൊലീസ്. . മമത ജനുവരി 8 ന് കെനിയയില്‍ വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് തലവന്‍ അബ്ദുള്ളയെ കാണുകയും എങ്ങനെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന് ആരായുകയും ചെയ്തെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് അഭിമുഖീകരിക്കുകയാണ് മമത കുല്ക്കര്ണിയെന്നും താനെ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പത്ത് പേരെ കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടതെന്നും അബ്ദുള്ള കെനിയയിലെ മൊംബാസയില്‍ ഒരു ഫാക്ടറി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമി പാര്‍ട്ടികളില്‍ മയക്ക്മരുന്ന് വിതരണം ചെയ്യുന്നു എന്ന് വിവരം ലഭിച്ചിരുന്നു. ഇതുനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ മരുന്നുനിര്‍മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 2,000 കോടി വിലവരുന്ന 20,000 കിലോ മയക്കുമരുന്നു നിര്‍മാണസാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: