തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ വീട്ടമ്മയ്ക്കെതിരെ വേശ്യാ പരാമര്‍ശനം നടത്തിയ നടന്‍ തരികിട സാബുവിന്റെ ഫെയ്സ്ബുക്ക് പേജ് പൂട്ടിച്ചു. മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് പേജ് പൂട്ടിയതെന്നാണ് അറിയുന്നത്. . നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച വീട്ടമ്മയ്ക്കെതിരെയാണ് സാബു വേശ്യാ പരാമര്‍ശം നടത്തിയത്. സാബുവിനെതിരെ യുവതി പരാതി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പേജ് കാണാതായത്. ഡല്‍ഹിയില്‍ താമസക്കാരിയായ മലയാളി വീട്ടമ്മയ്ക്കെതിരെയാണ് സാബു മോശം പരാമര്‍ശം നടത്തിയത്. ഏറ്റവും മോശമായ ഭാഷയില്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആദ്യ കമന്റില്‍ യുവതിയുടെ ചിത്രവും സാബുമോന്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാൽ വിമര്‍ശിച്ചവരേയും സാബു മോന്‍ തെറിവിളിച്ചതോടെയാണ് ആളുകൾ രംഗത്തിറങ്ങിയത്.
”ഡല്‍ഹിയില്‍ ശരീരം വിറ്റു നടക്കുന്ന ഒരു വേശ്യ പൊലയാടി ഉണ്ടായിരുന്നു, മണിച്ചേട്ടന്റെ മരണത്തില്‍ എനിക്ക് പങ്ക് ഉണ്ട് എന്നു പറഞ്ഞ ഒരു സങ്കി, അവളൊക്കെ ചത്തോ എന്തോ!!!!! ” എന്നായിരുന്നു സാബുവിന്റെ ആദ്യ പോസ്റ്.പോസ്റ്റ്. പോസ്റ്റിട്ട് മണിയ്ക്കുറുകള്‍ക്കകം തന്നെ സാബുവിനെതിരേ പ്രതിഷേധവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരേയും തെറിവിളിച്ച് ആക്ഷേപിച്ച് മറുപടി കമന്റുകള്‍ സാബുമോന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്റെ പേരില്‍ കൊലപാതകം ആരോപിച്ച ഇവളെ ആണോ നീയൊക്കെ ന്യായീകരിക്കുന്നെ!!! ഇറങ്ങിപ്പോടെ ചെറ്റകളെ എന്നാണ് സാബുമോന്‍ മറ്റുള്ളവരെ വിളിയ്ക്കുന്നത്. വേശ്യാലയതിലും ചൂതുകളി കേന്ദ്രത്തിലും എന്തു മാന്യത! എന്നാണ് സ്ത്രീകളോട് മാന്യമായി പെരുമാറണം എന്ന് പറഞ്ഞവരോട് സാബുവിന്റെ മറുപടി.
ഒടുവിൽ പിടികൂടി, കുഴിമറ്റം നിവാസികളെ ഭീതിയിലാഴ്ത്തിയ ആ ഭീകരജീവിയെ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: