നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വകാര്യതയില്‍ സല്ലപിക്കാനും മറ്റുമെത്തുന്ന കമിതാക്കളെ കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ ഭൂതത്താൻ കെട്ടിൽ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്ന കമിതാക്കളെയാണ് സംഘം ലക്ഷ്യമിടുന്നതത്രെ.കമിതാക്കൾ അറിയാതെ അവരെ പിന്തുടരുന്ന സംഘം വിജനമായ പ്രദേശത്ത് എത്തിക്കഴിഞ്ഞാല്‍ മുന്‍പില്‍ പ്രത്യക്ഷപ്പെടും. ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചശേഷം പെണ്‍കുട്ടിയെ ബലമായി മലമുകളിലെ സാങ്കേതത്തില്‍ എത്തിക്കും. ഇവടെ വച്ച് സംഘാംഗങ്ങള്‍ അവളെ മാറി മാറി ബലാൽസംഗം ചെയ്യും. എല്ലാം കഴിഞ്ഞാല്‍ സംഘത്തിന്റെ പെരുമാറ്റം പിന്നെ മാന്യമായിരിക്കും. കാര്യം കഴിഞ്ഞ് ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി തികച്ചും മാന്യമായി പെണ്‍കുട്ടിയെ യാത്രയാക്കുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്.
ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഏറെയും വീട്ടുകാരറിയാതെ ഇവിടെയെത്തുന്ന കാമുകീകാമുകന്മാരാണ്. അതുകൊണ്ട് തന്നെ പീഡനത്തിനിരയായാല്‍ പോലും ഇവര്‍ ആരോടും പരാതി പറയാന്‍ തയ്യാറാകില്ല എന്ന വിശ്വാസത്തിലാണ് സംഘത്തിന്റെ വിളയാട്ടം. ഭീഷണിയില്‍ വഴങ്ങാത്ത പെണ്‍കുട്ടികളെ സംഘം മര്‍ദ്ദിക്കാറുമുണ്ട്. വഴങ്ങാത്ത പെണ്‍കുട്ടികളുടെ കരണത്ത് മാറിമാറി അടിക്കുന്നതാണ് ഇവരുടെ രീതി. ഒടുവില്‍ ഗത്യന്തരമില്ലാതെ പെണ്‍കുട്ടികള്‍ അനുസരിക്കാന്‍ തയ്യാറാകും.
Also read:ശരീരം വെട്ടിത്തിളങ്ങാൻ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന ആ 6 അപൂർവ്വ പ്രകൃതിദത്ത ഔഷധക്കൂട്ട് ഇതാ !!
മണിക്കൂറുകള്‍ നീളുന്ന പീഡനം പൂര്‍ത്തിയാവുമ്പോള്‍ ചിലപ്പോള്‍ രാത്രിയാവും. പിറ്റേന്ന് പുലര്‍ച്ചെ സംഘാംഗങ്ങള്‍ പെണ്‍കുട്ടിയെ യാത്രയാക്കും. നാണക്കേടോർത്ത് ആരും ഇതൊന്നും പുറത്തുപറയാത്തത് ഈ സംഘത്തിന് വളമാകുകയാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.