ലോകത്തെ കാർന്നു തിന്നുന്ന മാറാരോഗങ്ങളിലൊന്നാണ് എയ്ഡ്സ്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ മഹാ വിപത്തിന് അടിപ്പെട്ട് മരിക്കുന്നത്. എന്നാൽ, അതിനും ഒരു പരിഹാരമാവുകയാണ് ആധുനിക ശാസ്ത്രം. എയ്ഡ്സ് പരത്തുന്ന HIV വൈറസിനെ തകർക്കുന്ന ഒരു പുതിയ പ്രോട്ടീൻ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു. ഇസ്രായേലിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ വൻ കണ്ടുപിടിത്തത്തിനു പിന്നിൽ. എയ്ഡ്സ് നു അടിപ്പെട്ടവരുടെ ശരീരത്തിൽ നിന്നും 97 % വരെ രോഗാണുക്കളെ ഇല്ലാതാക്കാൻ ഈ മരുന്നിനു കഴിയും എന്നാണു റിപ്പോർട്ട്.
ശരീരത്തിന്റെ രോഗപ്രതിരോധത്തെ നിയന്ത്രിക്കുന്ന ശ്വേതരക്താണുക്കളിലെ CD 4 വിഭാഗത്തെയാണ് HIV വൈറസ് ആക്രമിക്കുന്നത്. ഈ കോശങ്ങളിൽ കടന്നുകൂടുന്ന വൈറസുകൾ അവയുടെ സംവിധാനങ്ങൾ ഉപയോഗിച്ചു സ്വയം പെരുകുകയും അതോടൊപ്പം ഈ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
അങ്ങിനെ ശരീരത്തിന്റെ മൊത്തം രോഗപ്രതിരോധശക്തി നശിക്കുകയും മാരകരോഗങ്ങൾ പിടിപെട്ട് മനുഷ്യർ മരിക്കുകയുമാണ് ചെയ്യുന്നത്. രക്തത്തിൽ 200/ക്യൂബിക് എംഎം എന്ന അളവിൽ CD4 കോശങ്ങൾ കുറയുമ്പോളാണ് അപകടകരമായ അവസ്ഥയിൽ എത്തുക.
ശാസ്ത്രജ്ഞർ ‘ഗാമോറ’ എന്ന് പേരിട്ടു വിളിക്കുന്ന ഒരു പരീക്ഷണ വസ്തു CD4 സെല്ലുകളിൽ സാധാരണയിലേതിനേക്കാൾ അനേക മടങ് HIV DNA കൾ കടന്നുചെല്ലാൻ അനുവദിക്കുന്നു. ഇത് CD4 സെല്ലുകളുടെ പെട്ടെന്നുള്ള നാശത്തിനു കാരണമാകുന്നു. ഇതുമൂലം വൈറസിന് പെരുകാൻ ആ കോശത്തിന്റെ സഹായം ലഭിക്കാതെ വരികയും നശിച്ച ഒരു കോശത്തിൽ നിന്നും വൈറസുകൾ മറ്റു കോശങ്ങളിലേക്ക് വ്യാപിക്കാത്തതിനാൽ രോഗം ശമിക്കുകയും ചെയ്യുന്നു. ഇതാണ് കണ്ടുപിടിത്തത്തിന് കാതൽ.
നിലവിലുപയോഗിക്കുന്ന എച്ച്ഐവി മരുന്നുകൾ എച്ച്ഐവി വൈറസിനെ അടക്കിനിർത്തി രോഗ വ്യാപനം തടഞ്ഞ് ആയുർദൈർഘ്യം കൂട്ടാനാണ് ഉപയോഗിക്കുന്നത്. ചികിത്സ നിർത്തിയാല്‍ വീണ്ടും എയ്ഡ്സ് ബാധിതനാകുമെന്നതാണ് പോരായ്മ. എന്നാൽ അസുഖം ബാധിച്ച കോശങ്ങളിലെ എച്ച്ഐവി ഡിഎന്‍എയെ ഇല്ലാതാക്കുകയെന്നതാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം. കോശം തന്നെ നശിക്കുന്നതിനാൽ വൈറസ് വീണ്ടും ശരീരത്തിൽ ഉയർത്തെഴുന്നേൽക്കാനുള്ള ഒരു ശതമാനം സാധ്യത പോലുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പരീക്ഷണം അവസാന ഘട്ടത്തിലാണ്.
ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: