മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റാണ് കിലുക്കം എന്ന സിനിമ. പുറത്തിറങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞെങ്കിലും കാലത്തെ അതിജീവിച്ച് ഇന്നും നമ്മുടെ മനസ്സുകളില്‍ ആ ചിരി തുടരുന്നു. എന്നാല്‍ ആ സിനിമയില്‍ മോഹന്‍ലാല്‍ ഒരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നു അധികം ആർക്കും അറിയില്ല.
മലയാള മനോരമ ഒരുക്കിയ കിലുക്കത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പ്രത്യേകപരിപാടിയില്‍ പ്രിയദര്‍ശനും നന്ദുവുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയം. ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു തീവണ്ടിയുടെ മുകളിലെ ഷൂട്ടിങ്. അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സജ്ജീകരണങ്ങളില്ല. ഇവര്‍ തന്നെ നിന്നാണ് ഷൂട്ട് ചെയ്തത്. ‘തീവണ്ടിയില്‍ ഗാനരംഗം ചിത്രീകരിക്കുമ്ബോള്‍ ജഗതി ചേട്ടന്‍ ലാലേട്ടന്റെ എതിര്‍വശത്ത് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. രേവതി അവരുടെ തൊട്ടടത്തും. പെട്ടന്നാണ് എല്ലാവരും താഴ്ന്ന് കിടക്കുന്ന ഇലക്‌ട്രിക് ലൈന്‍ കണ്ടത്. ജഗതി ചേട്ടന്‍ അത് കണ്ടപാടെ ‘ലാലേ കുനിയ്’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. നെഞ്ചിനൊപ്പമായിരുന്നു ഇലക്‌ട്രിക് ലൈന്‍ നിന്നത്. ജഗതി ചേട്ടന്‍ പറഞ്ഞപാടെ ലാലേട്ടന്‍ കുനിഞ്ഞു. അദ്ദേഹത്തിന്റെ മുടിയില്‍ തട്ടിയാണ് അത് പോയത്. നിന്നിരുന്നെങ്കില്‍ തലഭാഗംവച്ച് അറ്റുപോയേനെ. അവിടെയുള്ള എല്ലാവരും സ്തബദ്ധരായി നിന്നു. ഞാനാണ് ആ സ്ഥാനത്തെങ്കില്‍ അപ്പോള്‍ തന്നെ മരിച്ചുപോയേനേ. സാധാരണഗതിയില്‍ കുനിയ് എന്ന് വിളിച്ചുപറഞ്ഞാല്‍ നമ്മള്‍ അവിടേക്ക് തിരിഞ്ഞ് നോക്കി ‘എന്തിനാ’ എന്നായിരിക്കും ചോദിക്കുക. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഇന്ന് നമുക്ക് ലാലേട്ടനെ നഷ്ടമായി പോയേനേ’. നന്ദു പറയുന്നു.
നഗ്നരായി ഉറങ്ങാറുണ്ടോ? നഗ്നരായി ഉറങ്ങുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ ഇവയാണ് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: