കോട്ടയം: കാറിന്റെ എസി പൊട്ടിത്തെറിച്ച് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അമേരിയ്ക്കൻ മലയാളി ദമ്പതിമാർ മരിച്ചു. കോട്ടയം മണര്‍ക്കാട് മറ്റത്തില്‍ എംഎ കുരുവിള ( കുഞ്ഞ് 82), ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്. വീടിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ കാറിന്റെ എസി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയുകയായിരുന്നു. ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥലത്തെത്തിയ അമേരിയ്ക്കന്‍ പൊലീസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
എഞ്ചിനീയറായി വിരമിച്ച കുരുവിളയും നഴ്സായി വിരമിച്ച ലീലാമ്മയും നാല്‍പ്പത് വര്‍ഷമായി അമേരിയ്ക്കയിലാണ് താമസം. ഇവർ ആഴ്ചയിലൊരിയ്ക്കല് കാര്‍ ഒരു മണിയ്ക്കൂര്‍ സ്റ്റാര്‍ട്ടാക്കിയിടുക പതിവായിരുന്നു. അപകട ദിവസം കാര്‍ സ്റ്റാര്‍ട്ടാക്കിയ ശേഷം ഓഫാക്കാന്‍ കുരുവിള മറന്നുപോയതായി കരുതുന്നു. കുരുവിള മറവി രോഗിയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. അമേരിയ്ക്കയില്‍ ഫിലാഡല്‍ഫിയയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ മൂത്തമകള്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ കുരുവിളയെ കിടപ്പുമുറിയിലും ലീലീമ്മയെ മുറിയുടെ മൂലയിലെ സെറ്റിയില്‍ ഇരിയ്ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബാണ് അമേരിയ്ക്കയില്‍ നിന്നും ഇവര്‍ നാട്ടിലെത്തിയത്. ശവസംസ്ക്കാരം അമേരിയ്ക്കയിലെ ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ശനിയാഴ്ച നടക്കും. മക്കൾ: സുജ, ലത, സജു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: