അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് മുന്നറിയിപ്പ് നല്‍കി. ക്ഷേത്രത്തിന്റെ പേരില്‍ സംഭാവന ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങളും ക്യൂ ആര്‍ കോഡും പ്രചരിപ്പിക്കുകയാണെന്നും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിഎച്ച്‌പി അഭ്യര്‍ഥിച്ചു. ക്യു ആര്‍ കോഡ് സ്കാൻ ചെയ്താല്‍ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. വിഷയം ആഭ്യന്തര മന്ത്രാലയത്തിനും ദില്ലി, ഉത്തര്‍പ്രദേശ് പൊലീസ് മേധാവികളെ അറിയിച്ചിട്ടുണ്ടെന്ന് വിഎച്ച്‌പി വക്താവ് വിനോദ് ബൻസാല്‍ പറഞ്ഞു.
ക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ആരെയും ഫണ്ട് ശേഖരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്ന് വിഎച്ച്‌പി വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ ആളുകള്‍ വീഴതുരെന്നും ബൻസാല്‍ മുന്നറിയിപ്പ് നല്‍കി. ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ സന്ദേശങ്ങളും ഫോണ്‍ കോളുകളും വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.