ബംഗളൂരു: സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അടിതെറ്റി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഐപിഎല്ലിന്റെ ഒന്‍പതാം സീസണില്‍ കന്നി കിരീടം.. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളര്‍മാര്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകെട്ടി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ കേവലം 8 റണ്‍സ് അകലെ പരാജയത്തിന് കീഴടങ്ങി.
ഓപ്പണിങ് കൂട്ടുകെട്ടില്‍ 114 റണ്‍സ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം തോല്‍വിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. 38 പന്തില്‍ നിന്നു എട്ടു സിക്‌സറിന്റെ അകമ്പടിയോടെ 76 റണ്‍സ് അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‌ലും 35 പന്തില്‍ നിന്നു 54 റണ്‍സ് നേടിയ നായകന്‍ വിരാട് കൊഹ്‌ലിയും വീണതോടെ ബാംഗ്ലൂര്‍ പെട്ടിയിലായി കഴിഞ്ഞിരുന്നു. എബി ഡിവില്ലിയേഴ്!സ് (5) രണ്ടക്കം കാണാതെ കളത്തിനു പുറത്തെത്തിയതോടെ അവസാന പ്രതീക്ഷ ലോകേഷ് രാഹുലിലും വാട്‌സനിലുമായി. എന്നാല്‍ ഇരുവരും 11 റണ്‍സ് മാത്രം സാമ്പാദ്യവുമായി കൂടാരം കയറി. അവസാന ഓവറുകളില്‍ വിജയപ്രതീക്ഷ തെളിച്ച് മലയാളി താരം സച്ചിന്‍ ബേബി പൊരുതിയെങ്കിലും വിധി മാറ്റിയെഴുതാനായില്ല. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സിന്റെ വിജയവഴിയിലെ നിര്‍ണായക താരം. സണ്‍റൈസേഴ്!സിനു വേണ്ടി ബെന്‍ കട്ടിങ് രണ്ടും സ്രാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ബിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: