ന്യൂ ഡല്‍ഹി: നാലാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തകർച്ചയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 334 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്കയുടെ മറുപടി 121 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യക്ക് 213 റണ്‍സിന്റെ ലീഡ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഒറ്റയ്ക്കു പൊരുതിയ ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സിനും കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡിവില്ലിയേഴ്‌സ് മാത്രമാണു പിടിച്ചു നിന്നത്. 42 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ജഡേജയുടെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ അതിഗംഭീരമായി ഇശാന്ത് ശര്‍മ്മ പിടികൂടി. 10 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവും ആര്‍. അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഈ ടെസ്റ്റിൽ വിജയിക്കാനായാൽ കഴിഞ്ഞ കളിയിൽ മോശം പിച്ച് ഒരുക്കി ജയിച്ചു എന്ന ആരോപണത്തിൽ നിന്നും ഇന്ത്യക്ക് മുഖം രക്ഷിക്കാം.
നാലാം ടെസ്റ്റ്: ഇന്ത്യയ്ക്ക് 213 റണ്‍സിന്റെ ലീഡ്
RELATED ARTICLES