ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു ഹോളണ്ട്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ തങ്ങളെ അട്ടിമറിച്ച അതേ ഹോളണ്ടിനോട് വീണ്ടും ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കയ്‌ക്കു പരാജയം.
മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഹോളണ്ട് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 207 റണ്‍സിന് അവസാനിച്ചു. രണ്ടു വിക്കറ്റ്‌വീതം വീഴ്‌ത്തിയ ലോഗന്‍ വാന്‍ ബീക്കും പോള്‍ വാന്‍ മീകരനും റോളോഫ് വാന്‍ഡര്‍മെര്‍വും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ വിള്ളല്‍ വീഴ്‌ത്തിയത്. വമ്ബനടിക്കാരന്‍ ക്വിന്റണ്‍ ഡികോക്കി (22 പന്തില്‍ 20) നെ പുറത്താക്കി ആക്കര്‍മാന്‍ തകര്‍ച്ചയ്‌ക്കു തുടക്കമിട്ടു. പിന്നാലെ ക്യാപ്‌റ്റന്‍ തെംബ ബാവുമ (31 പന്തില്‍ 16), റാസി വാന്‍ഡര്‍ ദസന്‍ (നാല്) എന്നിവരെ വാന്‍ഡെര്‍ മെര്‍വ് പുറത്താക്കിയപ്പോള്‍ അപകടകാരിയായ എയ്‌ഡന്‍ മാര്‍ക്രം (ഒന്ന്), മാര്‍ക്കോ ജാന്‍സണ്‍ (ഒന്‍പത്) എന്നിവരെ മീകരന്‍ മടക്കി. മധ്യനിരയില്‍ ഹെന്റിച്ച് ക്ലാസന്‍ (28 പന്തില്‍ 28), ഡേവിഡ് മില്ലര്‍ (52 പന്തില്‍ 42) എന്നിവരെ വാന്‍ബീക്ക് കൂടാരം കയറ്റി
ഏകദിന ക്രിക്കറ്റ് ലോകകപ്പ്: രുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു ഹോളണ്ട്; ജയം 38 റൺസിന്
RELATED ARTICLES