മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിന് എതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവ്. കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തൽ ഒരു പൊതുപ്രവർത്തകൻ പരാതിയായി നൽകിയപ്പോഴാണ് കോടതി ഉത്തരവ്. വാദം കേട്ട ഉടനെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നും കോടതി വാക്കാൽ പരാമർശിച്ചു. പൊതു പ്രവര്‍ത്തകനായ പിഡി ജോസഫ് ആണ് ഹര്‍ജി നല്‍കിയത്. സോളാർ കേസിൽ സരിതാ നായരുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. ഇരുവർക്കും കൈക്കൂലി നൽകിയെന്ന് സരിത പറഞ്ഞിരുന്നു. അസാധാരണ സാഹചര്യത്തിൽ അസാധാരണ ഉത്തരവിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.