സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. നിയമസഭയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. ലോ- കോളേജ് സംഘര്‍ഷം ഉന്നയിക്കുക, മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം ഉന്നയിച്ച് നോട്ടീസ് നല്‍കുന്നത് തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ്. ചര്‍ച്ചയ്ക്ക് ശേഷം മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പൊലീസിനെ അയച്ച മോദി സര്‍ക്കാരിന്റെ അതേ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വനിതാ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സഭയുമായി സഹകരിച്ചു പോകാനാകില്ല. സര്‍ക്കാര്‍ പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് വി.ഡി സതീശൻ; പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തി പ്രതിപക്ഷം; സർക്കാരിന് മോഡി സർക്കാരിന്റെ അതെ നിലപാടെന്ന് ആരോപണം
RELATED ARTICLES